"എന്‍റെ മഴയ്ക്ക്‌,..........(06.05.2012)


വര്‍ണ്ണങ്ങള്‍നിറഞ്ഞ കുടയുടെ നിഴലില്‍ ആ പുലര്‍ക്കാലത്ത് ഞാന്‍ നിന്നെലെയ്ക്കിറങ്ങിയത് സുഗന്ധങ്ങള്‍ മുഴുവന്‍ കവര്‍ന്നെടുത്തതിനുശേഷം നീ ബാക്കിയാക്കിയ കുടമുല്ലപൂക്കള്‍ തേടിയായിരുന്നു!!എന്‍റെ കാലടികളോടിണങ്ങിയ നിന്‍റെ താളങ്ങളെ തുള്ളിച്ചാടി ആസ്വദിക്കുമ്പോള്‍ മുന്‍ നിരയില്‍ അവശേഷിച്ചിരുന്ന ഒറ്റപ്പല്ല്കാണിച്ച് നിനക്ക് ഞാന്‍ തന്ന ആ ചിരികളും മുല്ലപ്പൂക്കളുടെ ആ നറു മണത്തോടൊപ്പം നീ ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടാകുമോ??!
സുഗന്ധത്തിനോപ്പം മുഴുവന്‍ പൂക്കളെയും നീ തല്ലിക്കൊഴിചിരിക്കുന്നുയെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്‍റെ ശബ്ദം എനിക്ക് കളിയാക്കിച്ചിരിക്കുന്ന കളിത്തോഴന്‍റെയായിരുന്നു !! അന്ന് കെറുവിച്ച് വീര്‍പ്പിച്ചു പിടിച്ചിരുന്ന കവിലുകളിലെയ്ക്ക് ഇണക്കത്തിനായി തലോടിയ നിന്‍റെ കൈകളെ ഞാന്‍ തട്ടിത്തെറിപ്പിച്ചിരുന്നു, ഹ ഹ എനിക്കറിയാം നീ ആ നിമിഷങ്ങളും മറന്നിട്ടുണ്ടാവില്ലയെന്ന് ,നിന്നെ തോല്പ്പിക്കാനായി അച്ഛന്‍ തലേന്ന്തന്നെ താലത്തില്‍ കരുതിയിരുന്ന സുഗന്ധമുള്ള മുല്ലമൊട്ടുകള്‍ വിരിഞ്ഞുണ്ടായ പൂക്കള്‍ ഉയര്‍ത്തിക്കാണിച്ചു ,നിന്നെ കൈകൊട്ടിക്കളിയാക്കിയ ആ നിമിഷത്തിലും നീ എന്‍റെ പദതാളത്തോട്‌ ചേര്‍ന്ന നിന്‍റെ സൌഹൃദത്തിന്റെ പുണ്യത്തിന്റെ നിറവിലാണ് എന്നും ഞാന്‍!!

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................